Saturday, October 3, 2020

"Sometimes silence is full of answers, all the big-big ones, shouting aloud, but no one wanna acknowledge it.."
"മനസ്സിനെ തൊട്ടുതീണ്ടാത്ത  വാക്കുകളിൽനിന്നും ആലിംഗനങ്ങളിൽനിന്നും ഒളിച്ചോടാണമോ അതോ അതെങ്കിലും ജീവിതത്തിൽ അവശേഷിക്കുന്നുണ്ടെന്നു കരുതി ആശ്വാസിക്കണമോ? "പലപ്പോഴും  അവളുടെ കണ്ണുകൾ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു.. ഒറ്റപ്പെടലിന്റെ വേദന അറിയുന്നത്കൊണ്ട് പുറത്തുവരാതെ ചിന്നിചിതറിയൊരുത്തരം എന്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്നതേയുള്ളു, പുറത്തവരാനാവാതെ.. !
When the senses remain still with out responding,  utter silence takeover my world and darkness intruding unexpectedly.. that will be the loveliest day thou chose thy entry.. death my savior..
They started digging me from my depths.. each day well i saw a new light.. but now i am afraid of the revealing of the real me.. im afraid what is she really occupied with.. her thoughts can it be more dangerous  than right now what i deal with??

Thursday, October 1, 2020

" ശരീരമെന്ന ചട്ടകൂടിനെ ഭേദിച്ചു നൂറു നൂറ്  ശലഭങ്ങൾ എന്നിൽനിന്നും ഉയിർത്തെഴുന്നേൽക്കാൻ വെമ്പുന്നതുപോലെ.."
മനസ്സിനോട് ചോദിച്ചാൽ അതെന്താവും പറയുക? പക്ഷെ എനിക്കറിയില്ലല്ലോ മനസ്സ് എന്ന ഒന്ന് ഉണ്ടോ എന്നുപോലും.. ചില നേരങ്ങളിൽ ഞാൻ ഉള്ളതുപോലെ ചിലപ്പോഴൊക്കെ ഞാൻ ഇല്ലാതെയും ആകുന്നു.. വിട്ടുവിട്ടുള്ള ചിന്തകളെ അവലോകനം ചെയ്യാനാവാതെ കുഴഞ്ഞുമറിഞ്ഞ എന്തോ ഒന്നിന്റെ കൂമ്പാരം  പോലെ ഞാൻ.. !!
ഒരിക്കൽ നാം ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു.. ഒരുമിച്ച് നമ്മൾ ഒരുപാട് സ്വപ്‌നങ്ങൾ നേടിയെടുത്തു.. ആ സ്വപ്നങ്ങൾ  മാത്രമായിരുന്നു എന്റെ  സ്വന്തം  എന്നറിയാൻ ഏറെ  വൈകിപോയിരുന്നു ഞാൻ .. ഇന്നു ആ സ്വപ്നങ്ങളുടെ ചിതയിൽ ഞാൻ തന്നെ എരിഞ്ഞില്ലാതെയാകുമ്പോൾ എവിടെനിന്നൊക്കെയോ ഓർമയുടെ ശകലങ്ങൾ പോലെ  അവ ഓരോന്നും എന്നെ നോക്കി പുഞ്ചിരിതൂകും പോലെ..!
പ്രവൃത്തിയിൽ കാണാത്ത വാക്കുകളെ വിശ്വസിക്കാതിരിക്കുക !കാരണം ഒടുവിൽ അത് നമ്മുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന വൃണങ്ങളെ പൂർവാധികം ശക്തിയോടെ വേദനിപ്പിച്ചേക്കാം !!
"Truth can be twisted depends on individual perceptions, some times making us wonder really if there was a truth existed or it was illusional  "
വേദനകൾ കൂടുമ്പോൾ തൂലികയ്ക് ജീവൻ വയ്ക്കും.. പെയ്തൊഴിയാത്ത മഴപോലെ ചിന്തകൾ വട്ടമിട്ടു പറന്നൊടുവിൽ ഹൃദയത്തിന്റെ ഒരുകോണിൽ നങ്ങൂരമിടും..പിന്നെടോരോന്നായ് പേറ്റുനോവിന്റെ ആഴംപൊലെ പിറന്നു വീഴാൻ തുടങ്ങും.. വാക്കുകളിലൂടെ.. ഓരോ ശബ്ദവും ഓരോ ജനനമായങ്ങിനെ !!
"സ്നേഹത്തിന്റെ വേരുകൾ ഏതു പ്രതിബന്ധത്തെയും തുളച്ചു കേറി ആഴങ്ങളിൽ സ്ഥാനമുറപ്പിക്കുമ്പോൾ, സഹതാപത്തിന്റേത് ഏതു നിമിഷത്തെ കാറ്റിലും കടപുഴകാൻ തരം പാർത്തിരിക്കുന്നു.. "
മനസ്സുകൊണ്ട് അംഗീകരിക്കാതെ പ്രകടിപ്പിക്കുന്ന സ്നേഹം ഒരു യാതനയാണ് കൊടുക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും..
എളുപ്പം എന്നെയും നിന്നെയും കുറിച്ചെഴുതാനാണ്.. കാരണം "നമ്മൾ " എന്നും കടമെടുത്ത  നിമിഷങ്ങളിലും  സ്വപ്നങ്ങളിലും കലാകാലങ്ങളിൽ ജീവിച്ചു മരിച്ചുകൊണ്ടേയിരിക്കുന്നു..ആരോ കോറിയിട്ട വരികളിൽ പോലെ ഉണ്ടോ? ഉണ്ട്.. ഇല്ലേ? ഇല്ല !!ഞാനും നീയും പിന്നെ ഇടയ്ക്കിടെ വന്നുപോകുന്ന "നമ്മളും "!!
നീ കാണാനാഗ്രഹിക്കാത്ത.. നീ അറിയാനാഗ്രഹിക്കാത്ത.. ഒരു എന്നെ ഞാൻ എന്നും എന്നിൽ ഒളിപ്പിച്ചുവച്ചിരുന്നു.. ആ  എന്നിലെ  ഇരുട്ടുമൂടിയ അകത്തളിൽ താളം തെറ്റിയ മനസിന്റെ വികലമായ ശബ്ദങ്ങൾ ചുമരുകളിൽ തട്ടി  പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു..എന്റെ നേർത്ത പുഞ്ചിരിയുടെ മൂടുപടത്തിൽ അന്നും ഇന്നും ആ "ഞാൻ" ഒളിഞ്ഞുതന്നെയിരിക്കുന്നു.. !
ചില അവസാനങ്ങൾ ഓർമപ്പെടുത്തലുകാണ്.. എങ്ങനെ ആവരുത് നമ്മൾ എന്ന് പറഞ്ഞവസാനിപ്പിച്ചു കടന്നുപോകുന്ന ചില യഥാർഥ്യങ്ങൾ !
തിരിഞ്ഞു നോക്കാതിരുന്നാൽ പ്രശ്നങ്ങൾ തീരുമെന്നാണെങ്കിൽ..  വെള്ളത്തിൽ വരച്ച വരപോലെ നിന്നിൽനിന്നും ഞാൻ മാഞ്ഞുപോയീടാം ..
കഥാകൃത്ത് ദൈവം ആകുമ്പോൾ കഥയേതായാലും കഥാപാത്രങ്ങൾ നമ്മൾ തന്നെ.. ഒളിച്ചോടണോ വാശിയോടെ മുന്നേറണോ എന്നത് മാത്രം ആണ് മുന്നിൽ ഉള്ള ചോദ്യം !
May i am the one, want to drawn me in the fire i lit.. may be  i am the name of the disease,   i caged myself in.. may be  i should escape is from me than anything or any one..i am the one and only enemy of me..!
ആരും കാണാത്തത്ര ദൂരത്തിൽ നീ പറക്കണം.. ആർക്കും എത്തിപെടാനാവാത്തത്ര അകലെ നീ എത്തണം..മറ്റുള്ളവരുടെ  കയ്യിൽ നിന്റെ  സന്തോഷത്തിന്റെ താക്കോൽ കൊടുത്തേൽപിക്കുംമുൻപേ  നിന്നെ രക്ഷിക്കാൻ നിനക്കെ കഴിയൂ എന്ന ബോധം മനസ്സിൽ എന്നും കുറിച്ചിടണം..ആർക്കും യഥേഷ്ടം തുറക്കാനും അടയ്ക്കാനും ഉള്ളപുസ്തകമായി നിന്റെ ജീവിതം മാറരുത്..നിനക്ക് വേണ്ടി സമയം കണ്ടെത്തുന്നവർക്ക് വേണ്ടി നീയും സമയം കണ്ടെത്തുക..കാണാനാവാത്തത് കാണാൻ വാശിപിടിക്കാതിരിക്കുക.. കാരണം, നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ  വളരെമുന്നേ എഴുതിവയ്ക്കപ്പെട്ടിട്ടുണ്ട്  എന്ന് നീ അറിയുക..   എന്നും അവസാനം നീ സ്നേഹിക്കുന്നവരെക്കാൾ നിന്നെ സ്നേഹിക്കുന്നവരാകും കൂടെ ഉണ്ടാകുക എന്ന് അടിവരയിട്ടുറപ്പിക്കുക !
സ്വന്തം ഇച്ഛയോ സ്വപ്നങ്ങളോ കൊണ്ടല്ല, അടിച്ചേല്പിക്കപ്പെട്ട ചുമതലബോധമാണ് പലരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.. തുറന്നുനോക്കിയാൽ പൊള്ളയായ മനസോടുകൂടി ആർക്കൊക്കെയോവേണ്ടി അവർ അങ്ങനെ ജീവിച്ചു തീർക്കുന്നു
Some times it just numbness.. emptiness.. kind of feel that "i " in me no longer needs me!
ഒരു ചിത്രശലഭത്തെ പോലെ ആകുക നീ.. അപ്പുപ്പൻതാടികൾ പറന്നുനടക്കുന്ന പൂക്കൾ ഏറെയുള്ള ഉദ്യാനങ്ങളിൽ  തേൻ നുകർന്നും പകർന്നും സ്വപ്നങ്ങളെക്കാൾ മനോഹരമായ പ്രകൃതിയുടെ സ്നേഹത്തിൽ അലിഞ്ഞില്ലാതെയാകുക നീ..
ഒഴിവാക്കപ്പെടുന്നെന്നു തോന്നിയാൽ മാറിയങ്ങുകൊടുത്തേക്കണം..അങ്ങനെ വന്നും പോയുയുമിരിക്കുന്ന കഥാപാത്രങ്ങൾ അരങ്ങോഴിഞ്ഞാലും നമ്മൾ ആയി തുടങ്ങിവച്ചത്  ആടിതീർക്കാതെ നിവൃത്തി ഇല്ലല്ലോ !!